Tuesday 14 July 2009

ഇമാം ഗസ്സാലിയുടെ 'ആനന്ദത്തിന്റെ ആൽകെമി'യിൽ നിന്നുള്ള ചില ഉദ്ധരണികൾ

ആത്മജ്ഞാനികളേക്കാൾ പണ്ഠിതന്മാരല്ലേ ഇന്ന് മതത്തെ നിയന്ത്രിക്കുന്നത്‌?അതു തന്നെയല്ലേ ഇന്നത്തെ മതത്തിന്റെ ശാപവും? വിശ്വാസികളായ ജനങ്ങൾക്കും പണ്ഠിതന്മാർക്കും പാണ്ഠിത്യപ്രകടനങ്ങളിലും പാണ്ഠിത്യമത്സരങ്ങളിലുമല്ലേ താൽപര്യം? പാണ്ഠിത്യത്തോടുള്ള ഈ ദാസ്യമല്ലേ സ്വമതശ്രേഷ്ഠവാദത്തിലേക്കും ജഗുപ്സാഹമായ യുക്തിവാദപ്രതിവാദങ്ങളിലേക്കും മതത്തെ നയിക്കുന്നത്‌?
പണ്ഠിതന്മാരിൽ അഹംബോധം അല്ല ഈഗോയാണ്‌ നിലനിൽക്കുന്നത്‌.സമുദായത്തെ ഭിന്നമത സംഘടനകളാക്കി ഭിന്നിപ്പിച്ചു നിർത്തുന്നത്‌ ആത്മഞ്ഞാനമില്ലാത്ത പാണ്ഠിത്യത്താൽ അഹംകാരവും അന്ധതയും ബാധിച്ച പണ്ഠിതന്മാരല്ലേ?

പ്രശസ്ത ഇസ്ലാമിക പണ്ഠിതനും സൂഫിവര്യനുമായിരുന്ന ഇമാം ഗസ്സാലിയുടെ 'ആനന്ദത്തിന്റെ ആൽകെമി' എന്ന പുസ്തകം(സാജ്‌ ബുക്സ്‌. പരിഭാഷ:എൻ മൂസക്കുട്ടി)വായിച്ചപ്പോൾ വായനക്കാക്ക്‌ മുമ്പിൽ ചർച്ചക്കായി എടുത്ത്‌ കാണിക്കണമെന്നു തോന്നിയ പുസ്തകത്തിലെ ചില പരാമർശ്ശങ്ങൾ ഇവിടെ ഉദ്ധരിക്കട്ടെ

'അഹത്തെക്കുറിച്ചുള്ള അറിവ്‌' എന്ന ഒന്നാമധ്യായത്തിൽ നിന്ന്

'.................ഒരു പ്രത്യേക അധികാരപദവി കരസ്ഥമാക്കുന്ന ആത്മാക്കൾ അവയുടേതായ ശരീരം മാത്രമല്ല മറ്റുള്ളവരുടെ ശരീരം കൂടി ഭരിക്കുന്നു.ഒരു രോഗി രോഗവിമുക്തമാകണമെന്ന് ആത്മാക്കൾ ആഗ്രഹിക്കുകയാണെങ്കിൽ അവൻ രോഗവിമുക്തനാകുന്നു.അല്ലെങ്കിൽ ആരോഗ്യവാനായ ഒരാൾ രോഗിയാകണമെന്ന് അവ ആഗ്രഹിക്കുകയാണെങ്കിൽ അവൻ രോഗിയായിത്തീരുന്നു.അതുമല്ലെങ്കിൽ ഒരു വ്യക്തിയുടെ സാന്നിധ്യം അവ ആഗ്രഹിക്കുകയാണെങ്കിൽ അവൻ അവയുടെ അടുത്തേക്ക്‌ വരുന്നു.ശക്തിമത്തായ ഈ ആത്മാക്കൾ സൃഷ്ടിക്കുന്ന പരിണതഫലങ്ങൾ നല്ലതാണോ ചീത്തയാണോ എന്നതിനനുസരിച്ച്‌ അവയെ അമാനുഷകർമ്മങ്ങളെന്നോ ആഭിചാരക്രിയകളെന്നോ വിശേഷിപ്പിക്കുന്നു.ഈ ആത്മാക്കൾ മൂന്നു തരത്തിൽ സാധാരണ ജനങ്ങളിൽ നിന്ന് വ്യത്യസ്തമാണു.1-മറ്റുള്ളവർ സ്വപ്നത്തിൽ മാത്രം കാണുന്നവ ഇവർ ഉണർന്നിരിക്കുന്ന നിമിഷങ്ങളിലും കാണുന്നു.2-മറ്റുള്ളവരുടെ ഇച്ഛാശക്തി അവരുടെ ശരീരത്തെ മാത്രമേ ബാധിക്കൂ എന്നിരിക്കെ,ഇവർക്ക്‌ തങ്ങളുടെ ഇച്ഛാശക്തിയാൽ അന്യമായ ശരീരത്തെ ചലിപ്പിക്കാൻ സാധിക്കും.3- ശ്രമകരമ്മയ പഠനത്താൽ മറ്റുള്ളവർ ആർജ്ജിക്കുന്ന അറിവ്‌ ഇവർക്ക്‌ അന്തർജ്ജ്ഞ്ഞാനത്താൽ വന്നുചേരുന്നു.
....... ശുദ്ധമായ ആത്മീയ സത്യത്തിൽ എത്തിച്ചേരണമെങ്കിൽ ബാഹ്യമായി കരസ്ഥമാക്കിയ അറിവിനെ തൽക്കലത്തേക്ക്‌ മാറ്റി വെക്കണം......
.....ആൽകെമി സ്വർണ്ണത്തേക്കാൾ നല്ലതാണെങ്കിലും യഥാർത്ഥ ആൽകെമിക്കാർ വളരെ അപൂർവ്വമാണു.യഥാർത്ഥ സൂഫികളും അപ്രകാരം തന്നെ.സൂഫിസത്തെക്കുറുച്ച്‌ അൽപജ്ഞാനം മാത്രമുള്ള ഒരാൾ ഒരു പണ്ഠിതനേക്കാൾ ഒട്ടും ശ്രേഷ്ഠനല്ല............'

'...........ഏത്‌ ഇന്ദ്രിയ ഞാനത്തിലൂടെയും വഹിക്കപ്പെടാനാവാത്ത അന്തർ ജ്ഞാനം മനസ്സിൽ ഉറവെടുക്കുമ്പോൾ കാണപ്പെടാത്തതിന്റെ നേർക്ക്‌ ഹൃദയത്തിൽ ഈ ജാലകത്തിന്റെ തുറക്കൽ പ്രവാചകോത്തേജനത്തെ സമീപിക്കുന്ന അവസ്ഥകളിലും സംഭവിക്കുന്നുണ്ട്‌.മനുഷ്യൻ ഭോഗാസക്തിയിൽനിന്ന് സ്വയം ശുദ്ധീകരിച്ച്‌ അല്ലാഹുവിൽ മനസ്സ്‌ കേന്ദ്രീകരിക്കുന്തോറും അത്തരം അന്തർ ജ്ഞാനങ്ങളെക്കുറിച്ച്‌ അവൻ കൂടുതൽ ബോധവാനായിത്തീരും.അവയെക്കുറിച്ച്‌ ബോധവാന്മാരല്ലാത്തവർക്ക്‌ അവയുടെ യാഥാർത്ഥ്യത്തെ നിഷേധിക്കാൻ അവകാശമില്ല.'

'.....അതേ സമയം പ്രവാചകന്മാരും പുണ്യവാളന്മാരും "നമ്മെപ്പോലെ ആഗ്രഹങ്ങൾ" ഉള്ള മനുഷ്യരാണെങ്കിൽ കൂടിയും അവരുടെ ഹൃദയം എല്ലാ ദിവ്യജ്ഞാനങ്ങളോടും അങ്ങേയറ്റം സംവേദനക്ഷമതയുള്ളതാണ്‌.'

'അല്ലാഹുവിനെക്കുറിച്ചുള്ള അറിവ്‌' എന്ന അദ്ധ്യായത്തിൽ നിന്ന്

'.......അല്ലാഹു ഒരു സംഗതി ഇച്ഛിക്കുമ്പോൾ അത്‌ ആത്മീയ വിതാനത്തിൽ പ്രത്യക്ഷപ്പെടുന്നു.ഇതിനെ ഖുർ-ആനിൽ 'സിംഹാസനം' എന്നാണ്‌ വിളിക്കുന്നത്‌.ഒരു ആത്മീയപ്രവാഹത്തിൽ സിംഹാസനത്തിൽ നിന്ന് അത്‌ 'കസേര' എന്ന് വിളിക്കപ്പെടുന്ന ഒരു താഴ്‌ന്ന വിതാനത്തിലേക്ക്‌ കടക്കുന്നു.പിന്നീട്‌ അതിന്റെ ആകാരം "വിധിയുടെ ശിലാരേഖ"യിന്മേൽ പ്രത്യക്ഷപ്പെടുന്നു."മാലാഖമാർ" എന്നു വിളിക്കപ്പെടുന്ന ശക്തികളുടെ അനുസന്ധാനത്താൽ അവിടെ വെച്ച്‌ അത്‌ സാക്ഷാൽക്കാരം കൈക്കൊള്ളുകയും ചെയ്യുന്നു'

'.......ഡോക്ടറും ഭൗതിക ശാസ്ത്രജ്ഞനും ജ്യോതിഷികനും ഒാരോരുത്തരും തങ്ങളുടെ പ്രത്യേഗ വിജ്ഞാനശാഖയിൽ നിശ്ശംശയമായും ശരിയാണ്‌.'

'.......പാപം തങ്ങളെ ബാധിക്കാത്തവിധം പരിശുദ്ധിയുടെ തലത്തിൽ തങ്ങൾ എത്തിക്കഴിഞ്ഞതായി അവകാശപ്പെടുന്നവരാണ്‌ ആറാമത്തെ വിഭാഗം.......എന്തു ന്യായം പറഞ്ഞാലും നിയമത്തിന്റെ ബാധ്യതകൾ അവഗണിക്കാൻ ശ്രമിക്കുന്നവൻ തീർച്ചയായും പൈശാചിക സ്വാധീനത്തിന്‌ കീഴ്പെട്ടവനാണ്‌.ഇവരോട്‌ പേന കൊണ്ടല്ല വാളു കൊണ്ടാണു സംസാരിക്കേണ്ടത്‌.ഈ വ്യാജ മതഗൂഡാത്മ വാദികൾ പലപ്പോഴും വിസ്മയക്കടലിൽ മുങ്ങിയതായി നടിക്കും...'

ലോകത്തെക്കുറിച്ചുള്ള അറിവ്‌' എന്ന അധ്യായത്തിൽ നിന്ന്

.......'വിരൂപിയായ ഒരു പടുകിഴവിയുടെ രൂപത്തിൽ ലോകം പ്രത്യക്ഷപ്പെട്ടതായി യേശു കണ്ടൂ'....
......'അന്ത്യ വിധി ദിനത്തിൽ പച്ചക്കണ്ണുകളും ഉന്തിയ പല്ലുകളുമുള്ള ഒരു ഭീകര മന്ത്ര വാദിനിയുടെ രൂപത്തിൽ ലോകം പ്രത്യക്ഷപ്പെടുമെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്‌'.......
..........'യേശു പറഞ്ഞു."ഐഹിക ലോകത്തെ സ്നേഹിക്കുന്നവൻ കടൽ ജലം കുടിക്കുന്ന ആളെപ്പോലെയാണ്‌.കുടിക്കുന്തോറും ദാഹം വർദ്ധിക്കും.ഒടുവിൽ ദാഹം ശമിക്കാതെ അവൻ മരിക്കുകയും ചെയ്യും".പ്രവാചകൻ പറഞ്ഞു."നനയാതെ വെള്ളത്തിൽ ഇറങ്ങാൻ കഴിയാത്തത്‌ എപ്രകാരമാണോ അതേ പ്രകാരമാണ്‌ മലിനപ്പെടാതെ ഐഹിക ലോകവുമായി ഇടപഴകുന്നത്‌"......
..........'പ്രവാചക വചനം "ഇഹലോകം ഒരു ശാപമാണ്‌.അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയും അതിനെ തുണക്കുന്ന സംഗതിയും ഒഴികെ അതിലുള്ള എല്ലതും ഒരു ശാപമാണ്‌"......
...........'ലോകം"ഹാരൂത്തിനെക്കാളും മാരൂത്തിനെക്കാളും ശക്തിയുള്ള ആഭിചാരകനാണ്‌"-പ്രവാചകൻ.....

പരലോകത്തെ കുറിച്ചുള്ള അറിവ്‌ എന്ന അധ്യായത്തിൽ നിന്ന്.
......ഈ ജീവിതത്തെ തുടർന്നുള്ള സ്വർഗ്ഗത്തിലെ ആനന്ദത്തേയും നരകത്തിലെ വേദനയെയും സംബന്ധിച്ച്‌ പരയുകയാണെങ്കിൽ ഖുർ-ആനിലും ഹദീസിലും വിശ്വസിക്കുന്ന എല്ലാവരെയും പര്യാപ്തമായനിലയിൽ അറിയിച്ചുകഴിഞ്ഞിട്ടുണ്ട്‌.എന്നാൽ ആത്മീയ സ്വർഗ്ഗവും നരകവും കൂടി ഉണ്ടെന്നുള്ളത്‌ പലപ്പോഴും അവർ മറന്നു പൊകുന്നു........
....മനുഷ്യന്‌ രണ്ട്‌ ആത്മാവുകളുണ്ട്‌.ജന്തുസഹജമായ ആത്മാവും അലൗകികമായ ആത്മാവും.അവസാനത്തേത്‌ ദൈവദൂതപരമായ സ്വഭാവമുള്ളതാണ്‌.ജന്തു സഹജമായ ആത്മാവിന്റെ ഇരിപ്പിടം ഹൃദയമാണ്‌.......
... ജന്തുസഹജ ആത്മാവിന്റെ സവാരിക്കാരനാണ്‌ മനുഷ്യാത്മാവ്‌ എന്നു പറയാം.....
...വധിക്കപ്പെട്ട അവിശ്വാസികളുടെ ആത്മാക്കളുമായി പ്രവാചകൻ സംവദിച്ചതായും പറയപ്പെടുന്നു.അവർക്കു ശിക്ഷ കിട്ടിയോ ഇല്ലയോ എന്നറിയാനായിരുന്നു ഇത്‌.യഥാർത്ഥമായാലും ഇല്ലെങ്കിലും അവരെ അദ്ദേഹം ഭീഷണിപ്പെടുത്തുക കൂടി ചെയ്തു.അവരോട്‌ ചോദിക്കുന്നത്‌ കൊണ്ട്‌ എന്ത്‌ പ്രയോജനമാണുള്ളതെന്ന് അനുയായികൾ ചോദിച്ചപ്പോൾ അദ്ദെഹം മറുപടിയേകി."നിങ്ങൾക്കു കേൾക്കുന്നതിനേക്കാൾ നന്നായി അവർ എന്റെ വാക്കുകൾ കേൾക്കുന്നു.......
.... മൃത്യുസമാനമായ ധ്യാനാവസ്ഥയിലായിരിക്കുമ്പോൾ സ്വർഗ്ഗനരകങ്ങളുടെ കാണപ്പെടാത്ത ലോകം ചിലസൂഫികൾക്ക്‌ വെളിപ്പെട്ടിട്ടുണ്ട്‌....
......പ്രവാചകൻ പറഞ്ഞു.അവിശ്വാസികൾക്ക്‌ ലോകം ഒരു സ്വർഗ്ഗമാണ്‌.വിശ്വാസികൾക്ക്‌ ഒരു തടവറയും ......
.......മരണാനന്തരം എല്ലാ അവിശ്വാസികളും ഒൻപതു തലകൾ വീതമുള്ള തൊണ്ണൂറ്റൊമ്പതു പാമ്പുകളാൽ പീഡിപ്പിക്കപ്പെടുമെന്ന് പ്രവാചകൻ പറഞ്ഞു.ഈ പാമ്പുകളുടെ ആവാസകേന്ദ്രം അവിശ്വാസികളുടെ ആത്മാവിനകത്താണെന്നും മരിക്കുന്നതിനു മുമ്പു തന്നെ അയാളിൽ ഉണ്ടായിരുന്നുവെന്നും അവർ മനസ്സിലാക്കുന്നില്ല.അസൂയ,വെറുപ്പ്‌, കാപട്യം,അഹംഭാവം,വഞ്ചന,തുടങ്ങിയവ പോലുള്ള അയാളുടെ ദുഷ്ടഗുണങ്ങൾ പ്രതീകവൽക്കരിക്കുന്നവയാണു പാമ്പുകൾ........
........ഒരു പാരത്രിക അസ്തിത്വത്തെക്കുറിച്ച്‌ അവൻ സംശയാലുവാണെങ്കിൽപോലും ഗംഭീരമായ അപകട സാധ്യതകൾ കണക്കിലെടുക്കുമ്പോൾ അവിടെ അങ്ങനെ ഒന്നുണ്ടെന്ന മട്ടിൽ അവൻ പെരുമാറണമെന്ന് യുക്തി അനുശാസിക്കുന്നു.....

'മതനിഷ്ഠജീവിതത്തിന്‌ സഹായകമെന്ന നിലയിൽ സംഗീതത്തെയും ന്രിത്തത്തേയും സംബന്ധിച്ച്‌'ർന്ന അധ്യായത്തിൽനിന്ന്

....ദുഖം വർദ്ധിപ്പിക്കുന്ന മരിച്ചവർക്കു വേണ്ടിയുള്ള വിലാപഗാനം നിയമവിധേയമല്ല......
.... തന്റെ പീറിന്റെ അഥവാ ആത്മീയ ഉപദേഷ്ടാവിന്റെ അനുമതി കൂടാതെ ഈ മത ഗൂഢാത്മക ന്ര്ത്തത്തിൽ പങ്കെടുക്കുന്നത്‌ സൂഫിസം അർത്ഥിക്കുന്നവനെ സംബന്ധിച്ചേടത്തോളം നിയമവിധേയമല്ല........
......സൂഫികളുടെ ഹർഷോന്മാദത്തിന്റെയും ഇതര ആത്മീയാനുഭവങ്ങളുടെയും യാഥാർത്ഥ്യത്തെ നിരാക്കരിക്കുന്നവർ തങ്ങളുടെ ഇടുങ്ങിയ മനസും ആഴം കുറഞ്ഞ ഉൾകാഴ്ചയും ആണ്‌ വെളിപ്പെടുത്തുന്നത്‌........
......അല്ലാഹുവിൽ സ്വയം നഷ്ടപ്പെടുംവിധം ഹർഷോന്മാദത്തിന്റെ അത്തരമൊരു തലം തങ്ങൾ പ്രാപിക്കുന്നതായി ചില സൂഫി പ്രവാചകന്മാർ പ്രതിപാദിച്ചിട്ടുണ്ട്‌.ഷെയ്ഖ്‌ അബ്ദുൽ ഹസൻ നൂരിയുടെ അവസ്ഥ അത്തരത്തിലുള്ളതായിരുന്നു.ഒരു പദ്യം ഉരുവിടുന്നത്കേട്ട്‌ അദ്ദേഹം ഹർഷാന്മാദ അവസ്ഥയിലേക്കു പതിച്ചു.പുതുതായി വെട്ടിമാറ്റിയ നിറയെ കരിമ്പിൻ കുറ്റികളുള്ള ഒരു വയലിൽ പ്രവേശിച്ച്‌, പാദങ്ങളിൽ മുറിവേറ്റ്‌ രക്തമൊലിക്കുന്നതുവരെ അദ്ദേഹം അങ്ങുമിങ്ങും ഓടി.അധികം താമസിയാതെ മരിക്കുകയും ചെയ്തു.....

...മുകളിൽ പറഞ്ഞതു പോലുള്ള അവസ്തകൾ ഖുർ-ആൻ വചനങ്ങൾ കേൾക്കുന്നതുകൊണ്ടു മാത്രമല്ല ശ്രിംഗാര കവിത കേൾക്കുന്നതു കൊണ്ടുകൂടി പലപ്പോഴും സംഭവിക്കാറുണ്ട്‌.........
.......പുരുഷൻ തന്റെ തന്റെ സ്വത്തിന്റെ ആറിലൊരുഭാഗം മാതാവിനും പകുതി സഹോദരിക്കും വിട്ടുകൊടുക്കണം;ഭർത്താവിന്റെ മരണശേഷം മറ്റൊരു പുരുഷന്റെ ഭാര്യയായിത്തീരുന്നതിനു മുമ്പ്‌ വിധവ നാലു മാസവും പത്തുദിവസവും കാത്തു നിൽക്കണം.അത്തരം വചനങ്ങളുടെ ചൊല്ലൽ മൂലം മതപരമായ ഹർഷോന്മാദത്തിലേക്ക്‌ തള്ളി വിടാനുള്ള സാധ്യത വളരെ കുറവാണ്‌.........

.....ഈ മതഗൂഢാത്മക ന്ര്ത്തങ്ങളുടെ ഇതര സവിശേഷതകൾ പലപ്പോഴും അവക്ക്‌ അകമ്പടിയായി വരുന്ന ശാരീരിക വക്രീകരണവും വസ്ത്രങ്ങൾ പിച്ചിക്കീറലുമാണ്‌.യഥാർത്ഥ ഹർഷോന്മാദ അവസ്ഥകളുടെ ഫലമാണ്‌ ഇവയെങ്കിൽ ഇവക്കെതിരെ പറയാൻ ഒന്നും തന്നെയില്ല.......
......ഷെയ്ഖ്‌ ജുനൈദുൽ ബഗ്ദാദിയുടെ ശിഷ്യനായിരുന്ന ഒരു യുവാവിനെ സംബന്ധിച്ച ഒരു കഥയുണ്ട്‌.സൂഫികളുടെ ഒരു സദസ്സിൽ ഗാനാലാപനം കേട്ട്‌ അയാൾക്ക്‌ സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.ഹർഷോന്മാദത്താൽ അലറി വിളിക്കാൻ തുടങ്ങി.ജുനൈദ്‌ യുവാവിനോട്‌ പറഞ്ഞു."നീയതു വീണ്ടും ചെയ്യുകയാണെങ്കിൽ എന്റെ കൂട്ടത്തിൽ ഇരിക്കേണ്ട.".ഇതിനു ശേഷം ഇത്തരം സന്ദർഭങ്ങളിൽ യുവാവു സ്വയം നിയന്ത്രിക്കുമായിരുന്നു.എന്നാൽ ഒടുവിലൊരു ദിവസം അയാൾ പരിധി വിട്ട്‌ വികാരാധീനനായിപ്പോയി.വികാരങ്ങളെ വളരെ നേരം ബലാൽക്കാരമായി അടിച്ചമർത്തിയ ശേഷം അയാൾ ഒന്നലറി വിളിച്ചു.അതോടെ മരിക്കുകയും ചെയ്തു......................
.......... ഇക്കാര്യങ്ങൾ ഇസ്ലാമിൽ താരതമ്യേന പുതുമയുള്ളതും പ്രവാചകന്റെ ആദ്യാനുയായികളിൽനിന്ന് ലഭിച്ചിട്ടില്ലാത്തതും ആണെങ്കിൽ കൂടിയും എല്ലാ പുതുമകളും വിലക്കപ്പെട്ടിട്ടില്ലെന്ന് നാം ഓർക്കണം.നിയമത്തെ നേരിട്ട്‌ എതിർക്കുന്നവയെ മാത്രമേ വിലക്കിയിട്ടുള്ളു.ഉദാഹരണത്തിന്‌,"തറാവീഹ്‌" അഥവാ രാത്രി നമസ്കാരം ആദ്യമായി ഏർപ്പെടുത്തിയത്‌ ഖലീഫ ഉമർ ആണ്‌.പ്രവാചകൻ പറഞ്ഞു.;"ഓരോരുത്തരുടെയും ശീലവും പ്രക്രിതവും അനുസരിച്ച്‌ അയാളോടൊപ്പം ജീവിക്കുക" അതിനാൽ മതപരമായ നിയമങ്ങളുമായി ജനങ്ങൾക്ക്‌ പൊരുത്തപ്പെടാൻ കഴിയാതിരിക്കുംബോൾ അവരെ തൃപ്തിപ്പെറ്റുത്തുന്ന ആചാരങ്ങളുമായി യോജിച്ചുപോവുകയാണ് ശരി. പ്രവാചകൻ പ്രവേശിക്കുന്ന സമയത്ത്‌ അനുയായികൾ എഴുനേറ്റു നിൽക്കുന്ന ശീലം ഉണ്ടായിരുന്നില്ല എന്നതാണു സത്യമാണ്.ഈ ആചാരം അവർ ഇഷ്ട്പ്പെട്ടിരുന്നില്ല എന്നതാണ് കാരണം.എന്നാൽ അതൊരു വ്യവസ്താപിത ആചാരമായിത്തീരുകയും അതിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നത്‌ അലോസരം ഉണ്ടാക്കുകയും ചെയ്യുന്ന അവസരത്തിൽ അതിനോട്‌ ഒത്തൊരുമിച്ചു പോവുകയാണ് നല്ലത്‌.അരബികൾക്ക്‌ തങ്ങളുടേതായ സ്വന്തം ആചാരങ്ങളുണ്ട്‌. പേർഷ്യക്കാർക്ക്‌ അവരുടേതുമുണ്ട്‌.ഏതാണ് ഏറ്റവും നല്ലതെന്ന് അല്ലാഹുവിന്നറിയാം.

ആത്മപരിശോധനയേയും അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയെയും സംബന്ധിച്ച്‌' എന്ന അദ്ധ്യായത്തിൽനിന്ന്.

....അല്ലാഹുവിനെ സ്മരിക്കുന്ന ഇക്കൂട്ടരിൽ ചിലർ അവനെക്കുറിച്ചുള്ള ചിന്തയിൽ അങ്ങേയറ്റം മുഴികിയിരിക്കുന്നതിനാൽ ജനങ്ങൾ അവ്രോടു സംസാരിക്കുമ്പോൾ അവർ കേൾക്കുകയോ അവരുടെ മുന്നിൽ നടക്കുമ്പോൽ അവർ കാണുകയോ ചെയ്യുന്നില്ല......."അല്ലയോ നാഥാ! നിന്നെക്കുറിച്ച്‌ സ്മരിക്കുന്നതിൽനിന്ന് നിന്റെ പല സൃഷ്ടികളും എന്നെ തടയുന്നു"...

....ഒരിക്കൽ അബൂത്വൽ ഹ ഒരു ഈന്തപ്പനത്തോട്ടത്തിൽ നമസ്കരിച്ചു കൊണ്ടിരിക്കുകയായിരുന്നു.ആ സമയത്ത്‌ തോട്ടത്തിൽനിന്ന് പറന്നുപോയ മനോഹരമായ ഒരു പക്ഷി അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു.തന്റെ ശ്രദ്ധക്കുറവിനെ സ്വയം ശിക്ഷിക്കാൻ അദ്ദേഹം ഈന്തപ്പനത്തോട്ടം ദാനം ചെയ്തു. തങ്ങളുടെ ലൗകിക സ്വഭാവം വഴിപിയഴക്കലിനു വിധേയമാണെന്ന് അത്തരം വിശുദ്ധന്മാർക്ക്‌ അറിയാമായിരുന്നു......


മതനിഷ്ഠ ജീവിതത്തിന്‌ വിവാഹം സഗായമോ തടസ്സമോ എന്ന നിലയിൽ' എന്ന അധ്യായത്തിൽ നിന്ന്.

.....ഖുർ-ആൻ പറയുന്നതു പോലെ "മനുഷ്യരെയും ജിന്നുകളെയും ആരാധനക്ക്‌ വേണ്ടിയല്ലാതെ സൃഷ്ടിച്ചിട്ടില്ല" എന്നു മനസ്സിലാക്കുകയാണെങ്കിൽ ,വിവാഹത്തിന്റെ പ്രഥമവും വ്യക്തവുമായ പ്രയോജനം അല്ലാഹുവിന്റെ ആരാധകർ എണ്ണത്തിൽ വർദ്ധിക്കട്ടെ എന്നതാണ്............

........പ്രവാചകൻ പറഞ്ഞു"കൊള്ളക്കരൻ പോലും തന്റെ മക്കളെ കൊണ്ട്‌ രക്ഷിതാക്കളെ സ്വർഗ്ഗത്തിലേക്ക്‌ അടുപ്പിക്കാൻ കഴിയും.".....

......തന്റെ വെളിപാടുകളുടെ ഭാരം തന്റെ മേൽ വല്ലാതെ വന്ന് അമർന്ന് ഞരുങ്ങുമ്പോൾ പ്രവാചകൻ ഭാര്യ ആയിഷയെ സ്പർശ്ശിച്ചു കൊണ്ടു പറയുമായിരുന്നു "അല്ലയോ ആയിഷാ, എന്നോടു സംസാരിക്കൂ, എന്നോടു സംസാരിക്കൂ".സുപരിചിതമായ ആ മനുഷ്യ സ്പർശ്ശത്താൽ പുതിയ വെളിപാടുകൾക്ക്‌ പിന്തുണയേകാൻ തനിക്കു കരുത്തു കിട്ടിയേക്കുമെന്ന് കരുതിയാണ്‌ അദ്ദേഹം ഇപ്രകാരം ചെയ്തത്‌.ഇതേകാരണത്താൽ വാങ്കു വിളിക്കാരനായ ബിലാലിനോട്‌ പ്രവാചകൻ പ്രാർത്ഥനക്കുള്ള വാങ്കു കൊടുക്കാൻ നിർദ്ദേശിക്കാറുണ്ടായിരുന്നു.ചിലപ്പോൾ സുഗന്ധ ദ്രവ്യങ്ങൾ വാസനിക്കുകയും പതിവായിരുന്നു........

.......പ്രശസ്തമായ നബിവചനം ഇങ്ങനെ ,"ലോകത്തിൽ ഞാൻ മൂന്നു കാര്യങ്ങളെ സ്നേഹിച്ചിട്ടുണ്ട്‌.സുഗന്ധദ്രവ്യങ്ങൾ,സ്ത്രീകൾ,പ്രാർത്ഥനയിലെ ഉന്മേഷം"......

.....വീട്ടിലെ കാര്യങ്ങൾ ശ്രദ്ധിക്കുക,ഭക്ഷണം പാകം ചെയ്യുക,പാത്രങ്ങൾ കഴുകുക,നിലം അടിച്ചു വാരി വൃത്തിയാക്കുക തുടങ്ങിയവ നിർവ്വഹിക്കാൻ ആരെങ്കിലും ഉണ്ടായിരിക്കണമെന്നതാണ്‌ ദാമ്പത്യ ജീവിതത്തിന്റെ ഇനിയൊരു പ്രയോജനം.അത്തരമൊരു ജോലിയിൽ പുരുഷൻ വ്യാപ്രിതനാണെങ്കിൽ അയാൾക്ക്‌ വിജ്ഞാനം ആർജ്ജിക്കാനോ തന്റെ ബിസിനസ്സ്‌ തുടർന്നുകൊണ്ടു പോകാനോ ഉചിതമായ രീതിയിൽ തന്റെ ആരാധനകളിൽ ഏർപ്പെടാനോ സാധിക്കുകയില്ല.ഇക്കാരണം കൊണ്ടാണു അബൂ സുലൈമാൻ പറഞ്ഞത്‌."നല്ലൊരു ഭാര്യ ഇഹലോകത്തിന്റെ മാത്രം അനുഗ്രഹമല്ല.പരലോകത്തിന്റേതു കൂടിയാണ്‌.കാരണം, പരലോകത്തെക്കുറിച്ചു ചിന്തിക്കാൻ അവൾ അയാൾക്ക്‌ വിശ്രമവേള നൽകുന്നു"......

..... പ്രവാചകൻ പറഞ്ഞു."വിവാഹമൂല്യത്തുക ചെറുതായിരിക്കുകയും സൗന്ദര്യം വലിയതായിരിക്കുകയുംചെയ്യുന്ന തരത്തിൽ പെട്ടവളാണു ഉത്തമമായ ഭാര്യ".......
......ഭാര്യയിൽ ഉണ്ടായിരിക്കേണ്ട അഞ്ചാമത്തെ ഗുണം അവൾ വന്ധ്യയായിരിക്കരുത്‌."വീട്ടിലെ മൂലയിൽ കിടക്കുന്ന പഴയൊരു പായ്ക്കഷ്ണം വന്ധ്യയായ ഭാര്യയേക്കാൾ നല്ലതാണ്‌".......
.....മറ്റൊരു ഗൂണം മുമ്പ്‌ വിവാഹം ചെയ്തവളാകരുത്‌.......

......ഖുർ-ആനിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു."പുരുഷനു സ്ത്രീയുടെ മേൽ ആധിപത്യം ഉണ്ടായിരിക്കണം".പ്രവാചകൻ പറഞ്ഞു."തന്റെ ഭാര്യയുടെ ദാസന്നയ പുരുഷന്‌ ഹാ കഷ്ടകാലം".എന്തു കൊണ്ടെന്നാൽ അവൾ അയാളുടെ ദാസിയായിരിക്കണം.ജ്ഞാനികൾ പറഞ്ഞിട്ടുണ്ട്‌"സ്ത്രീകളോടു ചർച്ച ചെയ്ത്‌ അവരുടെ ഉപദേശത്തിനു വിരുദ്ധമായി പ്രവർത്തിക്കുക" സത്യത്തിൽ സ്ത്രീകളിൽ തല തിരിഞ്ഞതായി എന്തോ ഉണ്ട്‌.അവർക്ക്‌ ഇത്തിരി പോലും സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്താൽ,അവർ അപ്പാടെ നിയന്ത്രണം വിടുന്നു. അവരെ പൂർവ്വസ്ഥിതിയിലേക്കു കൊണ്ടു വരിക ബുദ്ധിമുട്ടായിരിക്കും. സ്ത്രീകളെ കൈകാര്യം ചെയ്യുമ്പോൾ കാർക്കശ്യത്തിന്റെയും വാൽസ്യത്തിന്റെയും ഒരു മിശ്രിതം ഉപയോഗിക്കാനാണ്‌ നാം ശ്രമിക്കേണ്ടത്‌.അതിൽ വാൽസ്യത്തിന്റെ അനുപാതം കൂടിയായിരിക്കണം.പ്രവാചകൻ പഞ്ഞു:"സ്ത്രീയെ ഒരു വളഞ്ഞ വാരിയെല്ലു കൊണ്ടാണ്‌ സൃഷ്ടിച്ചത്‌.അത്‌ വളരെ പെട്ടെന്ന് വളക്കാൻ ശ്രമിച്ചാൽ അവൾ ഒടിയുകയാൺ ചെയ്യുക.അവളെ തനിയെ വിട്ടാൽ അവൾ കൂടുതൽ കൂടുതൽ വളഞ്ഞു വരും.അതിനാൽ അവളോടു മൃദുസമീപനം പുലർത്തുക"...

......പ്രവാചകന്റെ കാലത്ത്‌ സ്ത്രീകൾക്ക്‌ പള്ളിയിൽപോകാനും ആരാധകരുടെ അവസാനനിരയിൽ നിൽക്കാനും അനുവാദം ഉണ്ടായിരുന്നു.എന്നാൽ ഇത്‌ കാലക്രമേണ വിലക്കപ്പെട്ടു.......

......മൊഴിചൊല്ലൽ തീർത്തും ആവശ്യമായിവരുമ്പോൾ അതിന്റെ സൂത്രവാക്യം മൂന്നു തവണ ഒറ്റയടിക്ക്‌ ഉരുവിടാൻ പാടില്ല.അത്‌ മൂന്നു വ്യത്യസ്ത സന്ദർഭങ്ങളിലായിരിക്കണം.........

'അല്ലാഹുനിനോടുള്ള സ്നേഹം ' എന്ന അധ്യായത്തിൽ നിന്ന്.

.....അല്ലാഹു പ്രവാചകനായ ദാവീദിനോടു പറഞ്ഞു."ശിക്ഷാഭയം മൂലമോ പ്രതിഫലേച്ഛ്മൂലമോ എന്നെ തേടാത്ത, എന്നാൽ തന്റെ ദൈവത്തിനു അർഹതപ്പെട്ട കടം വീട്ടുന്ന, ആദാസനാണ്‌ എനിക്ക്‌ ഏറ്റവും പ്രിയങ്കരൻ.സങ്കീർത്തനങ്ങളിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു."നരകഭയമോ സ്വർഗ്ഗപ്രത്യാശയോ മൂലം എന്നെ ആരാധിക്കുന്നവനേക്കാൾ വലിയ അപരാധി ആരാണുള്ളത്‌? ഇവയൊന്നും തന്നെ ഞാൻ സൃഷ്ടിച്ചിട്ടില്ലായിരുന്നുവെങ്കിൽ, ഞാൻ ആരാധിക്കപ്പെടാൻ അർഹനല്ലാതാകുമായിരുന്നോ?"......

.....പ്രവാചകനെ അവർ സ്നേഹിക്കുന്നുണ്ടോ എന്ന് വിശുദ്ധ റാബിയയോട്‌ ഒരിക്കൽ ആരോ ചോദിക്കുകയുണ്ടായി.അവർ പറഞ്ഞു."സ്രഷ്ടാവിനോടുള്ള സ്നേഹം സഹജീവികളെ സ്നേഹിക്കുന്നതിൽ നിന്ന് എന്നെ തടഞ്ഞിരിക്കുന്നു".ഇബ്രാഹിം ബിൻ ആദം തന്റെ പ്രാർത്ഥനകളിൽ പറഞ്ഞു."അല്ലയോ അല്ലാഹുവേ! നിന്നോടുള്ള സ്നേഹവുമായും നീ എനിക്കനുവദിച്ചു തന്ന നിന്നെക്കുറിച്ചുള്ള സ്മരണയുടെ ആനന്ദവുമായും താരതമ്യപ്പെടുത്തുമ്പോൾ എന്റെ വീക്ഷണത്തിൽ സ്വർഗ്ഗം തന്നെയും ഒരു കീടത്തേക്കാൾ ചെറിതാണ്‌"...........

......അള്ളാഹുവിനെ സ്നേഹിക്കുന്നുണ്ടോ എനതിന്റെ ആത്മാർത്ഥതയുടെ അഞ്ചാമത്തെ പരിശോധന ഇതാണ്‌.ആരാധനോദ്ദേശ്യത്തിനു വേണ്ടി ഏകാന്തവാസവും സ്വകാര്യതയും അയാൾ കൊതിക്കും.രാത്രിയുടെ ആഗമനത്തിനു വേണ്ടി അയാൾ കൊതിക്കും.............

[അവസാനിക്കുന്നില്ല]

1 comment: